ഞാൻ അടുത്തിടെ റേഡിയോയിൽ കേട്ട ഒരു സംഭാഷണ ശലകം.. മനസ്സിൽ തട്ടിനിന്നതു കൊണ്ട് ഇവിടെ കുറിക്കുന്നു..
‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികള്‍’. ഞാന്‍ എന്നെന്നും മനസ്സില്‍ കൊണ്ട് നടന്നിരുന്ന ഒരു സിനിമ. അതിനു ഇന്നലെ വരെ പല കാരണങ്ങള്‍ ഉണ്ടായിരുന്നു.. രേവതി എന്ന മഹാപ്രതിഭയുടെ മാന്ത്രിക സ്പര്‍ശമാകാം അതിനു ഒരു കാരണം. കാക്കൊത്തിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്നും എന്‍റെ മനസ്സില്‍ ഒരു വിങ്ങലാണ്. അവളെ ഇതിലും നന്നായി അവതരിപ്പിക്കാന്‍ വേറെ ആര്‍ക്കാണു കഴിയുക? മനസ്സില്‍ തങ്ങി നില്‍ക്കുന്ന കഥ അതിമനോഹരമായി ചിത്രീകരിച്ച ഒരു സിനിമ മാത്രമായിരുന്നു എനിക്ക് ‘ കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍’, ഇന്നലെ വരെ… പക്ഷെ ഇന്ന്…
‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികള്‍’. ഞാന്‍ എന്നെന്നും മനസ്സില്‍ കൊണ്ട് നടന്നിരുന്ന ഒരു സിനിമ. അതിനു ഇന്നലെ വരെ പല കാരണങ്ങള്‍ ഉണ്ടായിരുന്നു.. രേവതി എന്ന മഹാപ്രതിഭയുടെ മാന്ത്രിക സ്പര്‍ശമാകാം അതിനു ഒരു കാരണം. കാക്കൊത്തിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്നും എന്‍റെ മനസ്സില്‍ ഒരു വിങ്ങലാണ്. അവളെ ഇതിലും നന്നായി അവതരിപ്പിക്കാന്‍ വേറെ ആര്‍ക്കാണു കഴിയുക? മനസ്സില്‍ തങ്ങി നില്‍ക്കുന്ന കഥ അതിമനോഹരമായി ചിത്രീകരിച്ച ഒരു സിനിമ മാത്രമായിരുന്നു എനിക്ക് ‘ കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍’, ഇന്നലെ വരെ… പക്ഷെ ഇന്ന്…
കാക്കോത്തിയുടെ പോലെ തന്നെ എന്‍റെ കുടുംബത്തിലും ഉണ്ട് നാല് പേര്… അച്ഛന്‍, അമ്മ, ഞാന് പിന്നെ എന്‍റെ അനിയത്തി, പാറു. എന്‍റെയും കാക്കോത്തിയുടെയും ജീവിതം തമ്മിലുള്ള സാദൃശ്യം എവിടെ പൂര്‍ണ്ണമാകുന്നു. പാറു, അവളെ ഞാന്‍ എത്രത്തോളം സ്നേഹിച്ചിട്ടുണ്ടോ അത്ര തന്നെ തല്ലുണ്ടാക്കിയിട്ടുമുണ്ട്. അച്ഛനും അമ്മയും ഇല്ലാത്ത സമയത്ത് ഞങ്ങള് ഉണ്ടാക്കിയ ഭൂകമ്പങ്ങള്.. ഇപ്പോള് ഓര്‍ക്കുമ്പോള്‍ ചിരിയുടെ അമിട്ട്പൊട്ടുമെങ്കിലും അന്ന് അതൊരു ദേവാസുര യുദ്ധം തന്നായിരുന്നു. തല്ലുണ്ടാക്കാന്‍ ഞങ്ങള്‍ക്കു അങ്ങനെ പ്രത്യേകിച്ച് കാരണം ഒന്നും തന്നെ വേണ്ടായിരുന്നു. ഒരിക്കല്‍ അച്ഛന്‍ എവിടെയോ പോയി വന്നപ്പോള് കൈയില് ഒരു പൊതിയുമുണ്ടായിരുന്നു. പാറു അത് കൈക്കലാക്കുന്നതിനു മുന്നേ തന്നെ ഞാന്‍ അതു തട്ടിപ്പറിച്ചെടുത്ത് തുറന്നു നോക്കി. അച്ഛന്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കുമായ് കൊണ്ട് വന്ന രണ്ടു സ്ലൈഡുകള്‍ ആയിരുന്നു അതില്‍… . പാറുവിന് അവസരം കിട്ടുന്നതിനു മുന്‍പേ ഞാന് അതില്‍ എനിക്കിഷ്ടപ്പെട്ടത് സ്വന്തമാക്കി. ലോകത്ത് എവിടെയും ഉള്ള അനിയത്തിമാരെ പോലെ അവളും വാശി പിടിച്ചു, അവള്‍ക്കു ഞാന് എടുത്തത് തന്നെ വേണം എന്ന്. പറച്ചിലായ്, കരച്ചിലായ്, പിടിവലിയായ്… ഒടുവില്‍ അവള്‍ എങ്ങനെയോ ആ സ്ലൈഡ് തട്ടിയെടുത്തു നിലത്തിട്ട് ചവിട്ടി അവളുടെ വാശി തീര്‍ത്തു.. സ്ലൈഡ് തവിട് പൊടി.(അന്ന് അച്ഛനും അമ്മയും എന്നെ പിടിച്ചു മാറ്റിയത് കൊണ്ടാണ് അവള്‍ ഇന്നും ജീവിച്ചിരിക്കുന്നതെന്നും പറഞ്ഞു പിന്നീട് പാറു എന്നെ ഒരുപാടു കളിയാക്കിയിട്ടുണ്ട്).
അന്ന് അച്ഛന്‍റെ കൈയ്യില്‍ നിന്ന് എനിക്ക് കിട്ടിയ വഴക്കിനു കണക്കില്ല. പക്ഷെ എനിക്ക് സങ്കടം തോന്നിയത് അവര്‍ പാറുനെ ഒന്നും പറഞ്ഞില്ല എന്നതിലായിരുന്നു. ‘അവള്‍ കുഞ്ഞല്ലേ?, നീയല്ലേ ക്ഷമിക്കേണ്ടത്?’ എന്നെന്നും കേള്‍ക്കുന്ന വാക്കുകള്. അവള്‍ അത്ര കുട്ടിയൊന്നും അല്ലല്ലോ? അവളുടെ ഭാഗത്തും തെറ്റുണ്ടായിരുന്നില്ലേ? എനിട്ടും എന്തിനാ എന്നെ മാത്രം..?? ഉത്തരം കിട്ടാത്ത ചോദ്യങ്ങളായിരുന്നു എനിക്കവ… മൂത്ത കുട്ടി എന്ന സ്ഥാനം ഒരു ഭാരമായി തോന്നിയിട്ടുണ്ട് പലപ്പോഴും… ഇളയ കുട്ടി എന്ന പരിഗണന അവള് പരമാവധി മുതലാക്കുകയും ചെയ്യുനുണ്ടായിരുന്നു. വീട്ടില്‍ എന്നെക്കാള്‍ അച്ഛനും അമ്മയ്ക്കും കാര്യം അവളെ ആണ് എന്ന് എനിക്ക് തോന്നി. അതൊരു നീറലായി പലപ്പോഴും ഞാന്‍ കൊണ്ടു നടന്നിട്ടുമുണ്ട്.. എന്നോട് എന്താ ആര്‍ക്കും സ്നേഹമില്ലാത്തെ?
പോയ നാളുകളിലേക്ക് തിരിഞ്ഞു നോക്കുമ്പോള് ഓടിയെത്തുന്ന ഓര്‍മ്മകളിലെ സന്തോഷമാണ് ഒരാളുടെ ജീവിതത്തിലെ പുണ്യം. ഞാനും പാറും തമ്മിലുള്ള യുദ്ധത്തിന്‍റെ വീരസാഹസിക കഥകള്‍ നിറഞ്ഞതാണ് എന്‍റെ ബാല്യകാലം. ഞങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന സ്നേഹത്തിന്‍റെ ആഴം അറിഞ്ഞു കൊണ്ടായിരുന്നു ആ യുദ്ധമെന്നതാണ് സത്യം. കല്യാണം കഴിഞ്ഞു എനിക്കു പോകേണ്ടി വന്നപോഴും, അവള്‍ പഠിക്കാനായി യു . എസ്സ് ഇല് പോയപ്പോഴും ഞാന്‍ മനസ്സിലാക്കിയ ഒരു കാര്യം ഞങ്ങള്‍ എത്ര മാത്രം അന്യോന്യം ഇഷ്ടപ്പെട്ടിരുന്നു എന്നാതാണ്.
ഞാന്‍ ഒരു അമ്മയാകാന്‍ പോകുന്നു. ബംഗ്ലൂരിലെ ഏകാന്ത ജീവിതം മടുത്ത ഞാന്‍ അവിടെ ഇനിയും നില്‍ക്കണ്ട എന്ന് കരുതി വീട്ടിലേക്കു വന്നു. പാറു യു. എസ്സ് ഇല്‍ നിന്ന് വന്നിട്ടില്ല. അച്ഛനും അമ്മയ്ക്കും ജോലിക്കു പോകണം. അപ്പോള്‍ പകല് മുഴുവന് ഞാന്‍ വീണ്ടും ഒറ്റക്കായി. അങ്ങനെ ഇരുന്നു മുഷിഞ്ഞപ്പോള്‍ തോന്നിയൊരു ആശയം. ഞാന്‍ ഇവിടെ ഇല്ലായിരുന്ന ഈ രണ്ടു വര്‍ഷത്തിനിടയില് ഈ വീട്ടില് എന്തൊക്കെ മാറ്റം ഉണ്ടായി? അതറിയാനായി ഞാന്‍ ദിവസും വീടിന്‍റെ ഓരോ മൂലയും അരിച്ചുപറക്കാന്‍ തുടങ്ങി. അങ്ങനെയാണ് ഇന്നലെ ആ ഡയറി എന്റെ കയ്യില്‍ കിട്ടിയത്..
പാറുവിന്‍റെ ഡയറി ആയിരുന്നു അത്. അവളുടെ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ഡയറി. ആദ്യം വായിക്കണ്ട എന്ന് കരുതിയെങ്കിലും മനസ്സിലെ ആകാംഷ എന്നെ കൊണ്ടു ആ ഡയറി തുറപ്പിച്ചു. പാറുവിന്‍റെ മനസ്സായിരുന്നു ആ ഡയറിയില്‍. അവളുടെ സ്വപ്നങ്ങളും ആശകളും നിരാശകളും പരിഭവങ്ങളും ദേഷ്യവും എല്ലാം കുറിച്ച് വച്ചിരുന്നു. അങ്ങനെ മറിച്ചു നോക്കുന്നതിനിടയില് ഒരു പേജില്‍ ഒരു ഫോട്ടോ ഒട്ടിച്ചു വയ്ച്ചിരിക്കുന്നത് ഞാന്‍ കണ്ടു..!!! എന്‍റെ കുട്ടികാലത്തെ ഒരു ഫോട്ടോ!! തൊട്ടടുത്ത പേജില്‍ ഈ വരികള് കുറിച്ചിട്ടിരിക്കുന്നു….
‘മിന്നി തിളങ്ങുമെന്‍ പൊന്നും കിനാക്കള്‍ക്ക്
നിന്നെയാനോമനെ ഏറെ ഇഷ്ടം…’
നിന്നെയാനോമനെ ഏറെ ഇഷ്ടം…’
അന്ന് എന്‍റെ കണ്ണിൽനിന്നുതിർന്നു വീണ കണ്ണുനീരില്‍ നിന്ന് ഞാന് അറിഞ്ഞു… സന്തോഷത്തിനും ഉപ്പു രസമാണെന്നു…!!! ‘ കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍’… എന്‍റെ.. അല്ല അവളുടെ പോന്നോമനയുടെ സിനിമ…!!!